അക്ഷരങ്ങളെ പ്രണയിച്ചു , മരണത്തെയും മരുന്നുകളെയും മനുഷ്യനെയും പറ്റി പഠിച്ചു, മറവിയിലാണ്ടു പോകും മുന്നേ മനസ്സിൽ തോന്നിയതൊക്കെയും മഷി പുരട്ടി വരച്ചിട്ട മായാലോകം
Johann Wolfgang Goethe:
Get link
Facebook
X
Pinterest
Email
Other Apps
"A man sees in the world what he carries in his heart"
എനിക്ക് നഷ്ടമായത് ഞാന്‍ ഏറ്റവും കൊതിയോടെ കണ്ട സ്വപ്നങ്ങളാണ് എന്റെ ആഗ്രഹങ്ങളാണ്, വിശ്വാസങ്ങളാണ് ... ഒരു കുഞ്ഞു കാറ്റ് പോലും ഇക്കിളി പെടുത്തിയിരുന്ന എന്റെ മനസിന്റെ നിഷ്കളങ്കതയാണ് കളങ്കപെട്ട ഈ മനസ്സില്‍ തീരവേദനകള് മാത്രം ബാക്കി വെച്ച് നീ പോയി മറഞ്ഞു എവിടേക് എന്നോ എന്തിനെന്നോ ചോദിക്കുവാന്‍ എന്റെ നാവില്‍ ശബ്ദം ഉണ്ടായിരുന്നില്ല നിന്റെ കണ്ണുകളുടെ പ്രതിഫലനങ്ങളില്‍ നിന്നും ഉള്ളില്‍ പടര്‍ന്ന നോവ് ഞാന്‍ അറിഞ്ഞു ഈ അനന്ത വിഹായസ്സിനു കീഴില്‍ ഇല കൊഴിഞ്ഞ വൃക്ഷം പോലെ ഇനിയുമൊരു പൂക്കാലത്തിനായി ഞാന്‍ കാത്തിരിക്കുന്നു...
തുടച്ചു മിനുക്കിയ ആ വരാന്തയിൽ നിരത്തിയിട്ട കസേരകളിൽ പ്രായം ചെന്ന കുറെ മനുഷ്യർ ഇരുന്നു പഴയ കാലത്തിന്റെ ഓർമ്മകൾ അയവിറക്കുന്നു . അവർക്കിടയിലിരുന്ന് കൂട്ടിനു വന്ന പുതിയ തലമുറ മൊബൈലിൽ കുത്തി ഇരിക്കുന്നു. മുന്നിലെ ചുമരിൽ ഇടയ്ക്കിടെ തെളിയുന്ന ടോക്കൺ നമ്പറിൽ ഉറ്റു നോക്കികൊണ്ട് ഞാൻ ആ വരിയിലെ അവസാനത്തെ കസേരയിൽ ഇരുന്നു . വല്യച്ചന് കൂട്ട് വന്നതാണ് . കുറച്ചു നാൾ ആയി വയറിൽ ഒരു ചെറിയ വേദനയുണ്ട് .മേലാകെ ഒരു ചൊറിച്ചിലും. പിത്ത സഞ്ചിയിൽ കല്ലോ മറ്റോ ആകുമെന്ന് പറഞ്ഞു പരിശോധനക്കായി കൂട്ടി കൊണ്ടു വന്നതാണ് വല്യച്ചനെ . സ്കാൻ ചെയ്തപ്പോൾ ദേ യൂറിറ്ററിൽ ഒരു മുഴ . കാൻസർ ആണത്രേ . ഉള്ളിൽ ഇത്തിരി ഭയം ഉണ്ടായിരുന്നെങ്കിലും , ഓപ്പറേഷൻ ചെയ്ത് ആ മുഴ എടുത്തു കളഞ്ഞ കൂട്ടത്തിൽ ഭയവും ഓടിപ്പോയി . ഇപ്പൊ പിത്ത സഞ്ചി കൂടെ എടുത്തു കളയാൻ ഉള്ള തീയതി കുറിക്കാൻ ഡോക്ടറെ വന്നതാണ് . ബുക്ക് ചെയ്ത സമയം കഴിഞ്ഞിട്ടിപ്പോ രണ്ടു മണിക്കൂർ ആയി . മറ്റു രോഗികളോട് ക്യാന്‍സറിനെ നേരിട്ട കഥകൾ പറഞ്ഞു വല്യച്ഛൻ സമയം പോയതൊന്നും അറിഞ്ഞിട്ടില്ല . ഞാൻ ആണെങ്കിൽ ചായ കുടിക്കാൻ സ്ഥലം നോക്കി ചുറ്റിനും കണ്ണോടിച്ചു കൊണ്ടിരുന്നു . ...
Comments